Sunday 23 October 2016

കാട്ടിലെ തടിയും ജയരാജൻ മന്ത്രിയും



ചിറ്റപ്പൻ ജയരാജൻ സ്വന്തം നാട്ടിലെ ക്ഷേത്രപുനരുദ്ധാരണത്തിനു 1050 ഘന മീറ്റർ തടിവേണം എന്ന ക്ഷേത്രം കമ്മറ്റിക്കാർ നൽകിയ അപേക്ഷ സ്വന്തം ലറ്റർ പാഡിൽ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയത് സംബന്ധിച്ച് എ എൻ ഷംസീർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, ഇതേ ചോദ്യം തന്നെയാണ് മറ്റുപലരും ചോദിക്കുന്നതും. ചോദ്യം ഇതാണ്

"എന്താണ് ജയരാജൻ ചെയ്ത തെറ്റ്? അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും കുറേപ്പേർ നൽകിയ അപേക്ഷ വനം മന്ത്രിക്ക് ഫോർവേഡ് ചെയ്തതോ? ജയരാജന്റെ കുടുംബത്തിന് അങ്ങനെ ഒരു ക്ഷേത്രം സ്വന്തമയുണ്ടോ എന്നത് അന്വേഷിക്കാൻ എങ്കിലും അന്വേഷണാത്മക മാധ്യമപ്രവർത്തകർ വാർത്ത പടച്ചുണ്ടാക്കുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ടതയിരുന്നു."

ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്. മന്ത്രിയുടെ ഓഫീസ് പോസ്റ്റ് ഓഫീസ് അല്ല. തനിക്ക് കിട്ടുന്ന കത്തുകൾ നേരെ കൈമാറിയാൽ പോര, അത് സ്വന്തം കവറിങ്ങ് ലെറ്ററോടെ ഫോർവേഡ് ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണോ എന്നത് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിയ്ക്കുണ്ട്. വാർത്തയുടെ സത്യാവസ്ഥ മന്ത്രിയോട് ചോദിച്ച് മനസ്സിലാക്കണം എന്ന് പറയുന്നവർ, ഈ കത്തിൽ പരാമർശിക്കുന്ന 1050 ഘന മീറ്റർ മരം ആവശ്യമാണെന്ന വസ്തുതയുടെ സത്യാവസ്ഥ മന്ത്രി അന്വേഷിച്ചോ എന്നത് അന്വേഷിക്കത്തത് എന്തുകൊണ്ട്? തന്റെ പക്കൽ ഇത്തരത്തിൽ ഒരു ആവശ്യം വന്നപ്പോൾ അതിൽ പറയുന്ന പ്രകാരം 1050 ഘനമീറ്റർ (ക്യുബിക് മീറ്റർ) മരം ആവശ്യമുണ്ടെന്നത് വാസ്തവമാണോ എന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത മന്ത്രിയ്ക്കില്ലെ? അതന്വേഷിക്കാതെ തനിക്കു കിട്ടിയ ലെറ്റർ കവറിങ്ങ് ലെറ്ററോടെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയ ഇ പി ജയരാജൻ വനംവകുപ്പ് മന്ത്രിയേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലെ? വാർത്തകൾ അനുസരിച്ച് ഈ ക്ഷേത്രത്തിന്റെ പുനരിദ്ധാരണക്കമ്മറ്റിയിൽ ഉള്ളവർ മന്ത്രിയ്ക്ക് അറിയാവുന്നവരോ ബന്ധുക്കളോ ആണ്. സ്വന്തക്കാരുടെ വാക്കുകൾ വിശ്വസിച്ച മന്ത്രി കാര്യങ്ങൾ ശരിയായി അന്വേഷിക്കാതെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറുകയായിരുന്നു. ഇത് സ്വജനപക്ഷപാതം അല്ലാതെ മറ്റെന്താണ്?

No comments:

Post a Comment